സഹജീവനക്കാരനെ മർദ്ദിച്ച യൂണിയൻ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി

അസോസിയേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായ സതികുമാറിനെ സെക്രട്ടേറിയേറ്റിന് പുറത്തേക്കാണ് മാറ്റിയത്.

Update: 2020-02-29 05:30 GMT

തിരുവനന്തപുരം: സഹജീവനക്കാരനെ മർദ്ദിച്ച യൂണിയൻ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ എന്ന ഭരണാനുകൂല സംഘടനാ നേതാവിനെതിരെയാണ് നടപടി. അസോസിയേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായ സതികുമാറിനെ സെക്രട്ടേറിയേറ്റിന് പുറത്തേക്കാണ് മാറ്റിയത്. അഗ്രികൾച്ചർ സെല്ലിലേക്കാണ് സതികുമാറിന് സ്ഥലംമാറ്റം. സതികുമാറിന്റെ മർദ്ദനമേറ്റ ജീവനക്കാരൻ മറ്റൊരു സംഘടനയുടെ പ്രവർത്തകനാണ്. സതികുമാർ കുറ്റക്കാരനാണെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച പരാതി പൂഴ്ത്തിവയ്ക്കാൻ ശ്രമം നടന്നുവെങ്കിലും കർശന നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു നടപടി.

Tags:    

Similar News