ചാല കമ്പോളം മെയ് മൂന്നുവരെ അടച്ചിടും; അവശ്യസാധനം വിൽക്കുന്ന കടകൾ തുറക്കും
വ്യാപാര സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ ബലറാം കുമാർ ഉപാദ്ധ്യായയാണ് യോഗം വിളിച്ച് ചേർത്തത്.
തിരുവനന്തപുരം: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാല കമ്പോളം അടച്ചിടും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും മേയ് മൂന്ന് വരെ കടകൾ അടച്ചിടുവാനാണ് വ്യാപാര സംഘടനകളുടെ യോഗത്തിൽ തീരുമാനമായത്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ ബലറാം കുമാർ ഉപാദ്ധ്യായയാണ് യോഗം വിളിച്ച് ചേർത്തത്.
സർക്കാർ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ തുടർന്നുണ്ടായ തിരക്ക് നിയന്ത്രിക്കാൻ പോലിസ് കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കാൻ ശ്രമിച്ചത് വലിയ തർക്കങ്ങൾക്ക് വഴിവച്ചിരുന്നു.
തിരക്കേറിയ ചാല കമ്പോളത്തിൽ മറ്റു മാർഗങ്ങൾ അനുശാസിക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ മെയ് 3 വരെ അടച്ചിടുവാൻ ധാരണയായത്. ചാലയിലെയും പരിസര പ്രദേശങ്ങളിലേയും വിവിധ യൂണിറ്റുകളുടെ ഓരോ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.