കെ എം ബഷീറിന്റെ മരണം: ശ്രീറാമിനും വഫാ ഫിറോസിനും കോടതിയിൽ ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈമാസം 24ന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

Update: 2020-02-13 07:30 GMT

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫാ ഫിറോസിനും കോടതിയിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ്. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈമാസം 24ന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

സംഭവത്തിന് പിന്നാലെ ശ്രീറാമിനെ സർവീസിൽ നിന്നും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയും വഫാ ഫിറോസിനെ രണ്ടാം പ്രതിയുമാക്കിയാണ് പോലിസ് കുറ്റപത്രം സമർപ്പിച്ചത്. 

കേസിൽ കുറ്റപത്രം നൽകാൻ പോലിസ് വൈകിയതും വിവാദത്തിലായതിന് പിന്നാലെ ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശിപാർശ നൽകി. ശിപാർശ തള്ളിയ മുഖ്യമന്ത്രി ശ്രീറാമിന്‍റെ സസ്പെൻഷൻ നീട്ടി. തുടർന്നാണ് പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Tags:    

Similar News