സംസ്ഥാനത്തെ ബാറുകൾ പൂട്ടിയിടും; കാസർകോഡ് ജില്ല അടച്ചിടും, മൂന്ന് ജില്ലകൾക്ക് ഭാഗീക ലോക്ക്ഡൗൺ

കണ്ണൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പ്രത്യേക സമയം അനുവദിക്കും.

Update: 2020-03-23 07:45 GMT

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും. ആളുകൾ ഏറെ കൂടുന്ന ബാറുകൾ അടച്ചിട്ടാത്തത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

കാസർകോഡ് ജില്ല പൂർണമായും അടച്ചിടാനും തീരുമാനമായി. കാസർകോഡ് ജില്ലയിൽ സ്ഥിതി ഗുരുതരമാണെന്നും രോഗം പടരാനുള്ള സാധ്യത ഏറെയാണെന്നും വിലയിരുത്തലുണ്ട്. ഇവിടെ ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകും. കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

കൊറോണ കൂടുതലായി റിപോർട്ട് ചെയ്ത കണ്ണൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഭാഗീക ലോക്ക് ഡൗൺ ഏർപ്പെടുത്തും. ഈ മൂന്ന് ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പ്രത്യേക സമയം അനുവദിക്കും.

സംസ്ഥാനത്തെ ബവ്‌കോ ഔട്ട് ലറ്റുകളിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തി. വ്യാപാരി വ്യവസായ കളുമായി മുഖ്യമന്ത്രി ഉച്ചയ്ക്ക് ശേഷം ചർച്ച നടത്തും. വ്യാപാരി വ്യവസായി കളുമായി സഹകരിച്ചായിരിക്കു കടകൾ ഭാഗികമായി അടയ്ക്കുന്നത്.

Tags:    

Similar News