പരപ്പനങ്ങാടിയിൽ വട്ടിപ്പലിശ സംഘം വീട് ആക്രമിച്ചു; വീട്ടമ്മ ആശുപത്രിയിൽ

വട്ടിപ്പലിശക്കാരനായ യുഎൻ അനിൽകുമാറിൽ നിന്ന് മൂന്ന് ലക്ഷം രുപ പലിശക്ക് വാങ്ങിയിരുന്നു. അതിന് പലിശയടക്കം ഒമ്പതുലക്ഷം രൂപ വേണമെന്നാവശ്യപെട്ടാണ് ആക്രമിച്ചത്

Update: 2019-11-20 07:06 GMT

പരപ്പനങ്ങാടി: വട്ടിപ്പലിശക്കാരുടെ ആക്രമത്തെ തുടർന്ന് വീട്ടമ്മ ആശുപത്രിയിൽ. പരപ്പനങ്ങാടി കോവിലകം റോഡിലെ ഊപ്പാത്ത് നാരം പറമ്പത്ത് റോഷന്റെ വീടാണ് ഇന്നലെ രാത്രി പലിശ സംഘം കൈയേറി ആക്രമിച്ചത്.

വട്ടിപ്പലിശക്കാരനായ യുഎൻ അനിൽകുമാറിൽ നിന്ന് മൂന്ന് ലക്ഷം രുപ പലിശക്ക് വാങ്ങിയിരുന്നു. അതിന് പലിശയടക്കം ഒമ്പതുലക്ഷം രൂപ വേണമെന്നാവശ്യപെട്ടാണ് വന്നതും പിന്നീട് ആക്രമിച്ചതും. സംഘത്തിന്റെ അക്രമത്തെ തുടർന്ന് റോഷന്റെ അമ്മ ശോഭയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ലക്ഷത്തി എഴുപതിനായിരം രുപ കൊടുത്തിട്ടുണ്ടന്ന് ഇവർ പറയുന്നു.പരപ്പനങ്ങാടി പോലിസ് കഴിഞ്ഞ ദിവസം പലിശ സംഘത്തിന്റെ വക്കാലത്തിൽ കുടുംബത്തെ വീട്ടിലെത്തി ഭീഷണിപെടുത്തിയതായും പറയുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം എസ്പിക്ക് പരാതി നൽകി.

Similar News