ബാലഭാസ്കറിൻ്റെ മരണം: സിബിഐ മൊഴിയെടുത്തു; ദുരൂഹത അവർത്തിച്ച് മാതാപിതാക്കൾ

കേസിൽ കലാഭവൻ സോബിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. മൊഴിയെടുക്കാനായി എത്തിച്ചേരണമെന്ന് സിബിഐ സംഘം അറിയിച്ചതായി കലാഭവൻ സോബിയും പറഞ്ഞു.

Update: 2020-08-06 08:15 GMT

തിരുവനന്തപുരം:  കാറപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ച സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു.

സിബിഐ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്. അപകടത്തെക്കുറിച്ചുള്ള കലാഭവൻ സോബിയുടെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് മാതാപിതാക്കൾ പറഞ്ഞു. 

ഇതിനു മുമ്പുനടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പോലിസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാൽ, ഇതിൽ വിശ്വാസമില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

കേസിൽ കലാഭവൻ സോബിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. മൊഴിയെടുക്കാനായി എത്തിച്ചേരണമെന്ന് സിബിഐ സംഘം അറിയിച്ചതായി കലാഭവൻ സോബിയും പറഞ്ഞു.

Tags:    

Similar News