പരപ്പനങ്ങാടിയില്‍ എടിഎം കൗണ്ടര്‍ അടക്കം തകര്‍ത്ത സംഭവം; അക്രമം നടത്തിയത് മാനസികരോഗിയെന്ന് തിരിച്ചറിഞ്ഞു

Update: 2021-05-20 13:47 GMT

പരപ്പനങ്ങാടി: പ്രദേശത്തെ എടിഎം കൗണ്ടര്‍ അടക്കം തകര്‍ത്ത സംഭവത്തിന് പിന്നില്‍ മാനസികനില തെറ്റിയ മധ്യവയസ്‌കനാണെന്ന് കണ്ടെത്തി. ഇന്നലെ രാത്രി 11.30ഓടെയാണ് പരപ്പനങ്ങാടിയിലെ കാനറാ ബാങ്കിന്റെ എടിഎം കൗണ്ടറും മൂന്ന് കച്ചവടസ്ഥാപനങ്ങളും തകത്ത നിലയില്‍ കണ്ടെത്തിയത്. ടൗണില്‍ നടന്ന അക്രമം പരപ്പനങ്ങാടിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ അന്വേഷണത്തെ തുടര്‍ന്നാണ് അക്രമിയെ തിരിച്ചറിയാനായത്.

പരപ്പനങ്ങാടി ബീച്ചിലെ കോടാലി അന്‍വര്‍ (50) ആണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മാനസിക രോഗിയാണന്നും ഇത്തരം അക്രമസ്വഭാവം സ്ഥിരമായി കാണിക്കുന്ന ആളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. കാനറാ ബാങ്കിന്റെ പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News