എഎസ്ഐയുടെ കൊലപാതകം; നാലുപേർ കൂടി കസ്റ്റഡിയിൽ
കേസിലെ ലെ മുഖ്യപ്രതികള ഇന്ന് സംശയിക്കുന്ന തൗഫീഖ്, ഷമീം എന്നിവരുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലിസിനു ലഭിച്ചു.
തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയിൽ കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എഎസ്ഐയെ കൊലപ്പെടുത്തിയ കേസിൽ നാലുപേർ കൂടി കസ്റ്റഡിയിൽ. തമിഴ്നാട് പോലിസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് നിന്നുള്ള പോലിസ് സംഘം പാലരുവിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഇവരേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, കേസിലെ ലെ മുഖ്യപ്രതികള ഇന്ന് സംശയിക്കുന്ന തൗഫീഖ്, ഷമീം എന്നിവരുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലിസിനു ലഭിച്ചു. കൊലപാതകത്തിനു മുമ്പ് ഇരുവരും നടക്കുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ നെയ്യാറ്റിൻകര ജങ്ഷനിലൂടെയാണ് ഇരുവരും നടക്കുന്നത്. റോഡരികിൽ ബാഗ് ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കേരള-തമിഴ്നാട് സംയുക്ത പോലിസ് സംഘങ്ങൾ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
എഎസ്ഐയെ വെട്ടിയശേഷം വെടിവച്ചു കൊലപ്പെടുത്തിയവരുമായി അടുത്ത ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേരെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യംചെയ്യുന്നതു തുടരുകയാണ്. ബുധനാഴ്ച രാത്രി 9.35-ന് കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിക്കിടെയാണ് എഎസ്ഐ വിൽസണെ (57) കൊലപ്പെടുത്തിയത്.