ആലപ്പുഴ ജില്ലാ കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു

പുതിയ കലക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിതാവ് രാജകുമാരന്‍ നായര്‍, അമ്മ വി എന്‍ ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും ഡോ. രേണു രാജിനൊപ്പം എത്തിയിരുന്നു

Update: 2022-03-03 09:07 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ 53ാമത്തെ കലക്ടറായി ഡോ. രേണു രാജ് ചുതമലയേറ്റു. പുതിയ കലക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിതാവ് രാജകുമാരന്‍ നായര്‍, അമ്മ വി എന്‍ ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും ഡോ. രേണു രാജിനൊപ്പം എത്തിയിരുന്നു. കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടര്‍ ആദ്യം പങ്കെടുത്തത്. ജില്ലാ വികസന കമ്മീഷണര്‍ കെ എസ് അഞ്ജു, എഡിഎം, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയും ജീവനക്കാരെ സന്ദര്‍ശിക്കുകയും ചെയ്തു. 2015 ഐഎഎസ് ബാച്ചില്‍പെട്ട ഡോ. രേണു രാജ് നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ആലപ്പുഴ കലക്ടറായി നിയമിക്കപ്പെട്ടത്. നേരത്തെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂര്‍, ദേവികുളം സബ് കലക്ടര്‍, എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ (ട്രെയിനി) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കോട്ടയം ചങ്ങനാശേരി മലകുന്നം സ്വദേശിനിയാണ്.

Tags:    

Similar News