'കല്ലട'യുടെ ബസ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കായംകുളത്ത് തടഞ്ഞു

മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നില്‍ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബംഗലൂരുവിലേക്ക് പുറപ്പെട്ട ബസ്സാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

Update: 2019-04-24 16:43 GMT

കായംകുളം: കായംകുളത്ത് കല്ലടയുടെ ബസ് എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം യാത്രക്കാരെ കല്ലട ബസ്സ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. 15 മിനുട്ടോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നില്‍ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബംഗലൂരുവിലേക്ക് പുറപ്പെട്ട ബസ്സാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

ജീവനക്കാരുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കി എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാര്‍ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വച്ച് കല്ലട ജീവനക്കാര്‍ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

Similar News