ആദിവാസി യുവതി ദുരൂഹസാഹചര്യത്തില്‍ വയലില്‍ മരിച്ച നിലയില്‍

കുറുക്കന്‍മൂലകളപ്പുര കോളനിയിലെ പാറ്റയുടെ മകള്‍ ശോഭ (28) യെയാണ് വീടിനടുത്ത്കളപ്പുരജിനു എന്നയാളുടെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2020-02-03 10:49 GMT

മാനന്തവാടി: കുറുവ ദ്വീപിനടുത്ത്കുറുക്കന്‍മൂലയില്‍ആദിവാസി യുവതിയെ ദുരൂഹസാഹചര്യത്തില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കന്‍മൂലകളപ്പുര കോളനിയിലെ പാറ്റയുടെ മകള്‍ ശോഭ (28) യെയാണ് വീടിനടുത്ത്കളപ്പുരജിനു എന്നയാളുടെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ കാണാതായ ശോഭയെതിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കൃഷിയിടത്തില്‍ പുല്ലുമുറിക്കാന്‍ പോയവരാണ് മരിച്ചനിലയില്‍ കണ്ടത്.ശോഭയുടെഅച്ചന്‍ നേരത്തെമരിച്ചതാണ്. ഭര്‍ത്താവ് സുരേഷ് ഉപേക്ഷിച്ചുപോയി.

രണ്ട് മക്കളും ശോഭയും അമ്മയും ഒരുമിച്ചാണ് താമസം. സഹോദരങ്ങളുംവീടിനടുത്താണ് താമസം. കൂലിപ്പണിക്കാരിയായ ശോഭ മദ്യപിക്കുന്ന സ്വഭാവക്കാരിയാണ്. അമ്മയോടൊപ്പം ഞായറാഴ്ചയും മദ്യപിച്ചിരുന്നു. തുടര്‍ന്ന് രാത്രി പത്തുമണിയോടെ കാണാതാവുകയായിരുന്നു. മാനന്തവാടി പോലിസ് സ്ഥലത്തെത്തിപരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി.മക്കള്‍: അല്ലു (ഒമ്പതാംക്ലാസ്), അര്‍ജുന്‍ (ഏഴാംക്ലാസ്). ഇരുവരുംതിരുനെല്ലി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. 

Tags:    

Similar News