നടിയെ ആക്രമിച്ച കേസ്:ദിലീപ് വീണ്ടും അന്വേഷണ സംഘത്തിനു മുന്നില്‍; രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടങ്ങി

ആലുവ പോലിസ് ക്ലബ്ബിലാണ് ദിലീപ് ഹാജരായിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നത് ആരംഭിച്ചു.ഇന്നലെ ഏഴു മണിക്കൂറോളം ചോ്ദ്യം ചെയ്തശേഷമായിരുന്നു ദിലീപിനെ വിട്ടയച്ചിരുന്നത്

Update: 2022-03-29 05:31 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലിപ് അന്വേഷണ സംഘത്തിന് മുമ്പാകെ വീണ്ടും ഹാജരായി.ആലുവ പോലിസ് ക്ലബ്ബിലാണ് ദിലീപ് ഹാജരായിരിക്കുന്നത്.

ക്രൈം ബ്രാഞ്ച്മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നത് ആരംഭിച്ചു.ഇന്നലെ ഏഴു മണിക്കൂറോളം ചോ്ദ്യം ചെയ്തശേഷമായിരുന്നു ദിലീപിനെ വിട്ടയച്ചിരുന്നത്.ദിലീപിന്റെ മൊബൈല്‍ ഫോണുകളടക്കം ശാസ്ത്രീയമായി പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ നിരത്തിയായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് മൊഴിയും ഉള്‍പ്പെടെ നിരത്തി ഇത് സംബന്ധിച്ചുള്ള വിവരവും അന്വേഷണ സംഘം ദിലീപില്‍ നിന്നും അന്വേഷണ സംഘം തേടി.എന്നാല്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടിട്ടിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചു.

അന്വേഷണ സംഘത്തിന്റെ പക്കലുള്ള തെളിവുകളും ദിലീപിന്റെ മൊഴിയും വിശദമായി പരിശോധിച്ച ശേഷം ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇന്ന് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്ന അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദിലീപ് ഹാജരായിരിക്കുന്നത്.

Tags:    

Similar News