നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാല്‍ കോടതിയില്‍ ഹാജരായി

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിപിന്‍ലാല്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലും കോടതി വിപിന്‍ലാലിനെ ജാമ്യം നല്‍കി വിട്ടയച്ചു

Update: 2021-01-29 14:20 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ കോടതിയില്‍ ഹാജരായി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിപിന്‍ലാല്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലും കോടതി വിപിന്‍ലാലിനെ ജാമ്യം നല്‍കി വിട്ടയച്ചു.

കേസിലെ പത്താം പ്രതിയായിരുന്നു വിപിന്‍ലാല്‍. കേസില്‍ മാപ്പുസാക്ഷിയാക്കിയതോടെ ഇയാളെ മോചിപ്പിക്കുകയായിരുന്നു. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ വിട്ടയച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് നടിയെ ആക്രമിച്ച കേസിലെ പ്രതിയ ദിലീപ് ഹരജി നല്‍കിയിരുന്നു.തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ഇതിനെ ചോദ്യം ചെയ്ത് വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചു.തുടര്‍ന്ന് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയും വിചാരണ കോടതിയില്‍ ഹാജരായി ജാമ്യത്തില്‍ മടങ്ങാമെന്ന് ഉത്തരവിട്ടിരുന്നു.

Tags:    

Similar News