കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍

വേങ്ങരയില്‍ വച്ച് ഭര്‍ത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഈ സ്ത്രീയെ പിടികൂടിയത്.

Update: 2023-02-12 05:39 GMT


കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി വേങ്ങരയില്‍ പിടിയില്‍. ഇന്ന് രാവിലെ 8.45 ഓടെ മലപ്പുറം വേങ്ങര ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. രാവിലെ 7.30 ന് ഇവര്‍ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറുകയായിരുന്നു. വേങ്ങരയില്‍ ഇറങ്ങിയ ഉടനെ ഇരെ പോലിസ് ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞവരാണ് പോലിസിനെ വിവരം അറിയിച്ചത്. മലപ്പുറം വേങ്ങരയില്‍ വച്ച് ഭര്‍ത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഈ സ്ത്രീയെ പിടികൂടിയത്.



ബീഹാര്‍ വൈശാലി ജില്ലാ സ്വദേശിയായ പൂനത്തെ കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്.പുലര്‍ച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. കടുത്ത രീതിയില്‍ മാനസ്സിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ കുതിരവട്ടം മാനസ്സിക കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മാനസ്സികാരോഗ്യ കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളില്‍ ഇവര്‍ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശം എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.


സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കാണാന്‍ എന്ന് പറഞ്ഞാണ് ഇവര്‍ പുറത്തുകടന്നത്. ഒന്നാം നിലയില്‍ നിന്ന് തൂങ്ങി ഇറങ്ങി, മതിലിലെ കേബിളുകള്‍ പിടിച്ച് പുറത്ത് കടക്കുകയായിരുന്നു. ആശുപത്രിയിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരേ കടുത്ത പ്രതിഷേധമുണ്ട്.





Tags:    

Similar News