കൊച്ചിയില്‍ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവം; പ്രതികള്‍ക്കെതിരേ കാപ്പ ചുമത്തും

Update: 2026-02-27 07:47 GMT

കൊച്ചി ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും. അമല്‍, അനന്തു എന്നിവര്‍ കൊലപാതകം, ലഹരി അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. പറവൂര്‍ സ്വദേശിനിയായ ഒന്നാംപ്രതി സഫാനയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പോലിസ്.സഫാന ഉള്‍പ്പെടുന്ന സംഘം മുന്‍പും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പോലിസ് സംശയിക്കുന്നുണ്ട്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

അമല്‍ ദേവെന്ന യുവാവിനെ വശീകരിച്ച് ഹോട്ടലില്‍ എത്തിച്ച സംഘം, യുവാവ് എതിര്‍ത്തപ്പോള്‍ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടാന്‍ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നട്ടെല്ലിന് പരുക്കേല്‍പ്പിക്കുകയും ചെയ്തു.ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണ് പോലിസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.

കേസില്‍ അഞ്ച് പ്രതികളാണ് ഉള്ളത് ഇതില്‍ നാല് പേരെ കടവന്ത്ര പോലിസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. കൂട്ടത്തിലെ മറ്റൊരാള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണവും സംഘം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.