മകളുടെ ഖബറിടം സന്ദര്‍ശിക്കുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു

പ്രദേശത്തെ ഗുണ്ടാസംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി

Update: 2019-01-12 12:03 GMT

ന്യൂഡല്‍ഹി: മകളുടെ ഖബറിടം സന്ദര്‍ശിക്കുന്നതിനിടെ 30കാരനായ യുവാവ് വെടിയേറ്റു മരിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. മഹ്ഫൂസ് എന്ന യുവാവാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം മരിച്ച മകളുടെ ഖബറിടം സന്ദര്‍ശിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്ന മഹഫൂസിനു നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. മഹ്ഫൂസ് എല്ലാ വെള്ളിയാഴ്ചയും മകളുടെ ഖബറിടം സന്ദര്‍ശിക്കാറുണ്ടെന്നു കുടുംബം വ്യക്തമാക്കി. പ്രദേശത്തെ ഗുണ്ടാസംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി. ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കാറുള്ള മേഖലയാണ് പ്രദേശം. മൂന്നുമാസത്തിനിടെ 12പേര്‍ ഗുണ്ടാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടിവിടെയെന്നു പ്രദേശവാസികള്‍ വ്യക്തമാക്കി. അതേസമയം മഹ്ഫൂസിനു ഇത്തരം സംഘങ്ങളുമായി ബന്ധമില്ലെന്നും റിക്ഷ വാടകക്കു നല്‍കിയാണ് ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന മെഹ്ഫൂസിന്റെ കുടുംബം ജീവിച്ചിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Similar News