സുശാന്ത് സിങ് കേസ്: അന്വേഷണത്തിനെത്തിയ ബിഹാര്‍ എസ്പി മുംബൈയില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍

ബിഹാറിലെ പട്‌നയില്‍നിന്നെത്തിയ ഐപിഎസ് ഓഫിസര്‍ ബിനയ് തിവാരിയെയാണ് ബിര്‍ഹാന്‍ മുംബൈ കോര്‍പറേഷന്‍ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയത്.

Update: 2020-08-03 02:57 GMT

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ പോലിസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കി. ബിഹാറിലെ പട്‌നയില്‍നിന്നെത്തിയ ഐപിഎസ് ഓഫിസര്‍ ബിനയ് തിവാരിയെയാണ് ബിര്‍ഹാന്‍ മുംബൈ കോര്‍പറേഷന്‍ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയത്. ബിഹാര്‍ േേപാാലീസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഐപിഎസ് ഓഫിസറെ ബലം പ്രയോഗിച്ച് ക്വാറന്റൈന്‍ ചെയ്യുകയായിരുന്നെന്ന് ബിഹാര്‍ ഡിജിപി ട്വീറ്റ് ചെയ്തു.

സാഹചര്യം വിലയിരുത്താന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉന്നതതല യോഗം വിളിച്ചു. സുശാന്തിന്റെ കുടുംബം പട്‌നയില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ ബിഹാര്‍ പോലിസ് മുംബൈയിലെത്തിയത് മുതല്‍ തുടങ്ങിയ തര്‍ക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. മുംബൈയില്‍ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെയെത്തിയത്.

മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുമ്പ് മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കൈയില്‍ ക്വാറന്റൈന്‍ സീല്‍ പതിക്കുകയായിരുന്നു. രാത്രിയോടെ എസ്പിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിയെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം.  

Tags:    

Similar News