കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിക്കണമെന്ന് ബംഗാൾ സർക്കാരിനോട് എസ്‌എഫ്‌ഐ

കൊവിഡ് മഹാമാരി മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ ഉടൻ പദ്ധതിയില്ലെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ത ചാറ്റർജി അടുത്തിടെ പറഞ്ഞിരുന്നു.

Update: 2020-12-11 12:59 GMT

കൊൽക്കത്ത: കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ച് കോളേജുകളിലും സർവകലാശാലകളിലും ക്ലാസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് എസ്എഫ്ഐ പശ്ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

നിലവിലെ അക്കാദമിക് സെഷനിൽ ലൈബ്രറി, ലബോറട്ടറി തുടങ്ങിയ കാംപസ് സൗകര്യങ്ങൾ വിദ്യാർഥികൾക്ക് നഷ്ടപ്പെടുന്നതായി ഓൺ‌ലൈൻ അധ്യാപനത്തിന് സർക്കാർ ഊന്നൽ നൽകുന്നുണ്ടെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ശ്രിജോൻ ഭട്ടാചാര്യ പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ യഥാർത്ഥ അർത്ഥത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിന് സംസ്ഥാന സർക്കാർ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാംപസുകളിൽ അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് ലൈബ്രറി, ലബോറട്ടറി, മറ്റ് സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കുന്ന വിദ്യാർഥികളേയും ഗവേഷകരേയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പ്രതിക് ഉർ റഹ്മാൻ പറഞ്ഞു. നിരവധി വിദ്യാർഥികൾ പരീക്ഷകൾ എഴുതുന്നതിലുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

കൊവിഡ് മഹാമാരി മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ ഉടൻ പദ്ധതിയില്ലെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ത ചാറ്റർജി അടുത്തിടെ പറഞ്ഞിരുന്നു. ഓൺലൈൻ ക്ലാസുകൾ കുറച്ചു കാലത്തേക്ക് കൂടി നടത്തേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.