രാമക്ഷേത്ര നിർമാണം വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച് രാമക്ഷേത്ര ട്രസ്റ്റ്
രാജ്യത്തെ 40,0000 ഗ്രാമങ്ങളിൽ എത്തി 110 മില്യൺ കുടുംബങ്ങളിൽ നിന്നും പണം ശേഖരിക്കുന്നതിന് പുറമേ ഭഗവാൻ ശ്രീരാമന്റെ ചരിതങ്ങൾ ഇവർക്കിടയിൽ പ്രചരിപ്പിക്കും
ലഖ്നോ: രാമക്ഷേത്ര നിർമാണം വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച് രാമക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് പൂർണ്ണമായും രാജ്യത്തെ ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന സംഭവാനകൾ ഉപയോഗിച്ചാണെന്ന് ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. സന്യാസിമാർക്കൊപ്പം വിശ്വ ഹിന്ദു പരിഷതിന്റെ കാര്യകർത്താക്കൾ വീടുകളിൽ എത്തിയാകും ധനസമാഹരണം നടത്തുക.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ക്ഷേത്ര നിർമ്മാണത്തിനായി വിദേശ ഫണ്ട് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്ര ക്ഷേത്രത്തിന് സമാനമായ രീതിയിലാണ് രാമക്ഷേത്രവും നിർമ്മിക്കുന്നത്. അതിനാൽ സംഭാവനകൾക്കായി രാജ്യമൊട്ടാകെ കാംപയിൻ സംഘടിപ്പിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.
ശ്രീ രാം മന്ദിർ നിധി സമർപ്പൺ എന്ന പേരിൽ അടുത്ത മാസം 15 മുതൽ ആരംഭിക്കുന്ന കാംപയിൻ ഫെബ്രുവരി 27 വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്യാസിമാർക്കൊപ്പം വിശ്വ ഹിന്ദു പരിഷതിന്റെ കാര്യകർത്താക്കൾ വീടുകളിൽ എത്തിയാകും ധനസമാഹരണം നടത്തുക. രാജ്യത്തെ 40,0000 ഗ്രാമങ്ങളിൽ എത്തി 110 മില്യൺ കുടുംബങ്ങളിൽ നിന്നും പണം ശേഖരിക്കുന്നതിന് പുറമേ ഭഗവാൻ ശ്രീരാമന്റെ ചരിതങ്ങൾ ഇവർക്കിടയിൽ പ്രചരിപ്പിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.