നീറ്റ് പരീക്ഷ ഓഗസ്റ്റ് മൂന്ന് മുതല്‍ നടത്താന്‍ അനുവദിക്കണം; സുപ്രിംകോടതിയെ സമീപിച്ച് എന്‍ബിഇ

Update: 2025-06-03 14:40 GMT
നീറ്റ് പരീക്ഷ ഓഗസ്റ്റ് മൂന്ന് മുതല്‍ നടത്താന്‍ അനുവദിക്കണം; സുപ്രിംകോടതിയെ സമീപിച്ച് എന്‍ബിഇ

ന്യൂഡല്‍ഹി: ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി(NEET-PG) പരീക്ഷ 2025 ഓഗസ്റ്റ് 3ന് മുതല്‍ നടത്താന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍ബിഇ) സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തെ ജൂണ്‍ 15ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തിയ്യതി മാറ്റാന്‍ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ടെക്നോളജി പങ്കാളിയായ ടിസിഎസ് നല്‍കിയിട്ടുള്ള ഏറ്റവും ആദ്യത്തെ തിയ്യതിയെന്ന് എന്‍ബിഇ അപേക്ഷയില്‍ പറഞ്ഞു. മെയ് 30നും ജൂണ്‍ 15നും ഇടയിലുള്ള സമയം ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ പര്യാപ്തമല്ലെന്ന് ടിസിഎസ് കോടതിയെ അറിയിച്ചു. കൂടൂതല്‍ പരീക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനാണ് തിയ്യതി നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ആയിരത്തിലധികം കേന്ദ്രങ്ങള്‍ വീണ്ടും തയ്യാറാക്കേണ്ടതുണ്ട്. അതിന് സമയം ആവശ്യമാണ്. രാജ്യത്തുടനീളം 2.70 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

ഉദ്യോഗാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള പരീക്ഷാ സെന്റര്‍ തിരഞ്ഞെടുക്കാന്‍ പുതിയ അവസരം നല്‍കേണ്ടതുണ്ട്. ഇതിന് സമയം എടുക്കും. പരീക്ഷയ്ക്ക് നാല് ദിവസം മുമ്പെങ്കിലും സെന്ററുകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികളെ അറിയിക്കണം. ഇതിനെല്ലാം സമയം ആവശ്യമാണ്. സുരക്ഷിതമായ പരീക്ഷാ സ്ഥലങ്ങള്‍, അനുയോജ്യമായ കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ മതിയായ എണ്ണം, നെറ്റ് വര്‍ക്ക് ഇന്‍ഫ്രാസ്‌ക്ട്രചര്‍, നിരീക്ഷണ നടപടികള്‍, മോക് ഡ്രില്ലുകള്‍, സിസ്റ്റം ഓഡിറ്റ് തുടങ്ങി നിരവധി കാരണങ്ങള്‍ എന്‍ബിഇ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.

രണ്ട് ഷിഫ്റ്റുകളായി നടത്തുന്നത് ഏകപക്ഷീയത സൃഷ്ടിക്കുമെന്നു വിലയിരുത്തിയാണ് 30ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.





Tags:    

Similar News