ബംഗാളില്‍ ആള്‍ക്കൂട്ട ആക്രമണം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

Update: 2025-09-06 07:12 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കാണാതായ ഒരു കുട്ടിയുടെ മൃതദേഹം ടാര്‍പോളിനില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് നേരെ ആള്‍ക്കൂട്ടം ആക്രമാസക്തമാവുകയായിരുന്നു. പ്രാദേശവാസികളായ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. പ്രതികളെന്ന ആരോപണം ഉയര്‍ന്നവരുടെ വീട്ടിലേക്ക് അത്രിക്രമിച്ച് കയറിയ ആള്‍ക്കൂട്ടം വീടിനുള്ളിലെ സാധാനസാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയും ഇവരെ മര്‍ദിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദേശത്തെ ക്രമസമാധാനം നിയന്ത്രിക്കാന്‍ വന്‍ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.