ലഖ്‌നോയെ ഹത്യപ്രദേശിന്റെ തലസ്ഥാനമാക്കണം: യോഗിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

Update: 2019-09-23 18:13 GMT

ലഖ്‌നോ: യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരേ ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിനെ ഹത്യപ്രദേശെന്നു വിശേഷിപ്പിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ അഖിലേഷ് വിമര്‍ശനമുന്നയിച്ചത്.

ലഖ്‌നോയെ ഹത്യപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം. സംസ്ഥാനമൊട്ടാകെ അക്രമം വ്യാപിക്കുമ്പോള്‍ ലഖ്‌നോയിലും അക്രമങ്ങളും കൊലപാതകങ്ങളും മുന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ 22 ദിവസത്തിനുള്ളില്‍ നാലു കൊലപാതകങ്ങളും 12 വെടിവെപ്പുകളുമാണ് ലഖ്‌നോയില്‍ മാത്രം നടന്നത്. ഇന്നും ഒരാള്‍ വെടിയേറ്റു മരിച്ചു. ലഖ്‌നോയില്‍ സമാധാന ജീവിതം നയിക്കാന്‍ കഴിയാതായി. ക്രമസമാധാന നില പാടെ തകര്‍ന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും പോലിസ് നിഷ്‌ക്രിയരാണെന്നും അഖിലേഷ് ട്വീറ്റില്‍ കുറ്റപ്പെടുത്തി. 

Tags:    

Similar News