ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് യദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി
ഉറങ്ങാൻ കഴിയാതെ വരുമ്പോൾ താൻ സാധാരണയായി ഉറക്ക ഗുളികകൾ കഴിക്കാറുണ്ട്.
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ രാഷ്ട്രീയ സെക്രട്ടറിയും ബന്ധുവുമായ എൻആർ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന വാദവുമായി രംഗത്ത്. തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്തോഷ്.
ആത്മഹത്യാ ശ്രമത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന റിപോർട്ടുകൾ സന്തോഷ് നിരസിച്ചു. മൂന്ന് ദിവസം മുമ്പ് ഒരു സ്വകാര്യ കുടുംബ പരിപാടി ഉണ്ടായിരുന്നു. അവിടുന്ന് കഴിച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് എനിക്ക് ദഹനക്കേട് ഉണ്ടായിരുന്നു. ആ സമയത്ത് അബദ്ധത്തിൽ ഞാൻ മറ്റൊരു മരുന്ന് കഴിക്കുകയും അമിത അളവ് കാരണം ഞാൻ മയങ്ങി വീണു. തുടർന്ന് എന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നവെന്ന് സന്തോഷ് പറഞ്ഞു.
ഉറങ്ങാൻ കഴിയാതെ വരുമ്പോൾ താൻ സാധാരണയായി ഉറക്ക ഗുളികകൾ കഴിക്കാറുണ്ട്. ഞാൻ 0.02 മില്ലിഗ്രാം ഡോസാണ് പതിവായി കഴിക്കുന്നത്. പകുതി ഗുളിക കഴിക്കുന്നതിനുപകരം, ഞാൻ മുഴുവനായും കഴിക്കുകയായിരുന്നു. ഇത് മയക്കത്തിലേക്ക് നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് ഉറക്ക ഗുളികകൾ കഴിച്ചെന്നാരോപിച്ച് അദ്ദേഹത്തെ കൊണ്ടുവന്നതായും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം അൽപ്രാസോലം ഉറക്ക ഗുളികകൾ കഴിച്ചതായി അവർ പറഞ്ഞു.
തനിക്ക് രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, സന്തോഷമില്ലാതെ ദിവസങ്ങളില്ലെന്നും അത്തരം കാര്യങ്ങൾക്കായി ഗുളിക കഴിക്കുന്ന ആളല്ലെന്നും സന്തോഷ് പറഞ്ഞു. എനിക്ക് ശക്തമായ ഇച്ഛാശക്തി ഉണ്ട്. അത്തരമൊരു സമ്മർദ്ദം ഉണ്ടായിരുന്നില്ല. ആരും എന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. ആരെങ്കിലും എന്തിനാണ് എന്റെ രാജി ചോദിക്കേണ്ടത്?" അദ്ദേഹം ചോദിച്ചു.
യെദ്യൂരപ്പയുടെ കൊച്ചുമകനായ സന്തോഷിനെ ഈ വർഷം മെയ് മാസത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത്. യെദ്യൂരപ്പയുടെ വൃത്തങ്ങളിലെ ചില ആളുകളുമായി അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി സന്തോഷ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചേക്കുമെന്ന് അടുത്തിടെ റിപോർട്ടുകൾ ഉണ്ടായിരുന്നു.
