ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് വാക്സിൻ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന് കമ്പനി
“ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന്റെ കഴിഞ്ഞ എട്ട് മാസത്തെ പഠന റിപോര്‍ട്ട് അനുസരിച്ച് വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമാണ്.
ന്യൂജഴ്സി: കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനും മറ്റു തീവ്ര വ്യാപന ശേഷിയുള്ള വൈറസുകളും പ്രതിരോധിക്കുന്നതില്‍ തങ്ങളുടെ ഒറ്റ ഡോസ് വാക്സിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍.
കുറഞ്ഞത് എട്ട് മാസത്തോളം പ്രതിരോധ ശേഷി നിലനില്‍ക്കുമെന്നാണ് പഠന റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 85 ശതമാനം ഫലപ്രാപ്തിയും നല്‍കുന്നു. മരണവും ആശുപത്രിയില്‍ ചികിൽസ തേടേണ്ട സാഹചര്യവും ഒഴിവാക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
"ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന്റെ കഴിഞ്ഞ എട്ട് മാസത്തെ പഠന റിപോര്‍ട്ട് അനുസരിച്ച് വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ നശിക്കുന്നില്ല. കൂടുതല്‍ ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്," കമ്പനിയുടെ ഗവേഷണ വിഭാഗം മേധാവി മത്തായി മാമ്മന്‍ വ്യക്തമാക്കി.
നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ച ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ വൈറസ് വ്യാപിക്കാനുള്ള സാധ്യതയും ഡബ്ല്യുഎച്ച്ഒ പറയുന്നു.