കശ്മീരില്‍ ബിജെപി നേതാവിനെ സായുധര്‍ വെടിവച്ചുകൊന്നു

മറ്റൊരു ബിജെപി നേതാവായ ആരിഫ് അഹമ്മദിനെ സായുധര്‍ വെടിവച്ച അതേ പ്രദേശത്ത് 48 മണിക്കൂറിനുള്ളിലാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

Update: 2020-08-06 07:55 GMT

ശ്രീനഗര്‍: ദക്ഷിണ ജമ്മു കശ്മീര്‍ കുല്‍ഗാം ജില്ലയിലെ ഗ്രാമമുഖ്യനായിരുന്ന ബിജെപി നേതാവിനെ സായുധര്‍ വെടിവച്ച് കൊലപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കുല്‍ഗാമിലെ കാസിഗുണ്ടിലുള്ള വീടിനടുത്തുവച്ചാണ് ബിജെപി സര്‍പഞ്ച് സാജാദ് അഹ്മദ് ഖണ്ടെയെ സായുധര്‍ കൊലപ്പെടുത്തിയത്. കുല്‍ഗമിലെ ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹമെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ സാജാദ് അഹമ്മദിനെ ഉടന്‍തന്നെ തൊട്ടടുത്തുള്ള അനന്ത്‌നാഗ് ജില്ലയിലെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റൊരു ബിജെപി നേതാവായ ആരിഫ് അഹമ്മദിനെ സായുധര്‍ വെടിവച്ച അതേ പ്രദേശത്ത് 48 മണിക്കൂറിനുള്ളിലാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് അഖ്റാന്‍ കാസിഗുണ്ടിലിരുന്നു ആരിഫിനു നേര്‍ക്ക് ആക്രമണമുണ്ടായത്. കഴിഞ്ഞ മാസം കേന്ദ്രഭരണ പ്രദേശത്തെ ബന്ദിപൂര്‍ ജില്ലയിലുണ്ടായ സായുധാക്രമണത്തില്‍ ബിജെപി നേതാവ് ശൈഖ് വസിം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന്‍ ഉമര്‍ ബഷീര്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News