പ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

Update: 2024-05-04 06:14 GMT

മൈസൂര്‍: കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിലുള്ളത് ഗുരുതരമായ ആരോപണങ്ങള്‍. 'പ്രജ്വല്‍ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകര്‍ത്തി'യെന്നാണ് പരാതിയില്‍ പറയുന്നത്. ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പരാതി നല്‍കിയത്.

പ്രജ്വല്‍ തോക്ക് ചൂണ്ടി പീഡിപ്പിച്ചു. 3 വര്‍ഷത്തോളം പല തവണ പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. അത് പുറത്ത് വിടുമെന്ന് പറഞ്ഞ് 3 വര്‍ഷത്തോളം പീഡനം തുടര്‍ന്നു. 2021 മുതല്‍ പീഡനം തുടരുകയായിരുന്നെന്നും പരാതി നല്‍കാന്‍ പേടിയായിരുന്നുവെന്നും യുവതി പറയുന്നു. ഹാസനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നില്‍ ആണ് യുവതി ജോലി ചെയ്യുന്നത്.

അതേസമയം, പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്.ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എംഎല്‍എ രേവണ്ണയ്ക്കും പ്രത്യേകാന്വേഷണ സംഘം സമന്‍സയച്ചിട്ടുണ്ട്.




Tags:    

Similar News