ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്- 31 വിജയകരമായി വിക്ഷേപിച്ചു

ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31നായിരുന്നു വിക്ഷേപണം. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019ലെ ഐഎസ്‌ഐആര്‍ഒയുടെ മൂന്നാമത്തെ ദൗത്യമാണിത്.

Update: 2019-02-06 03:07 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ 40ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്- 31 വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31നായിരുന്നു വിക്ഷേപണം. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019ലെ ഐഎസ്‌ഐആര്‍ഒയുടെ മൂന്നാമത്തെ ദൗത്യമാണിത്.

2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 5 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ്‌വര്‍ക്ക്, ഡിടിഎച്ച് ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഉപഗ്രഹം പ്രയോജനപ്പെടുത്തുക. ഇന്ത്യയൊട്ടാകെയും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും കവറേജ് ലഭിക്കും. ഏരിയന്‍ ലോഞ്ച് കോംപ്ലക്‌സില്‍നിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

Tags:    

Similar News