വീടിന്റെ ചുമര് തകര്‍ത്ത് കാട്ടാനയുടെ ആക്രമണം; ഉറങ്ങിക്കിടന്ന പതിനേഴുകാരി മരിച്ചു

ബദാല്‍ഖോല്‍ വന്യജീവി സങ്കേതത്തിന് അടുത്തുളള രംഷമ ഗ്രാമത്തില്‍ വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കളിമണ്ണ് കൊണ്ടുണ്ടാക്കിയ വീടിന്റെ ചുമര് ആന തകര്‍ക്കുകയായിരുന്നു.

Update: 2019-06-02 09:26 GMT

ജഷ്പൂര്: ചത്തീസ്ഗഢിലെ ജഷ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പതിനേഴുകാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ മാതാവിനും സഹോദരിക്കും പരുക്കേല്‍ക്കുകയും ചെയ്തു. വിശ്വനാഥ ചൗഹാന്‍ എന്നയാളുടെ വീട്ടിലാണ് ആനയുടെ ആക്രമണം നടന്നത്. ബദാല്‍ഖോല്‍ വന്യജീവി സങ്കേതത്തിന് അടുത്തുളള രംഷമ ഗ്രാമത്തില്‍ വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

കളിമണ്ണ് കൊണ്ടുണ്ടാക്കിയ വീടിന്റെ ചുമര് ആന തകര്‍ക്കുകയായിരുന്നു. ചൗഹാന്റെ മകളായ ലളിതയാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ലളിതയുടെ മാതാവ് മുന്നി ഭായിക്കും ഇവരുടെ 7 വയസുളള മകള്‍ വര്‍ഷയ്ക്കും പരുക്കേറ്റു. ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ജഷ്പൂരില്‍ നാല് പേരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Tags:    

Similar News