മധ്യപ്രദേശിൽ നാലു വയസുകാരിയെ ബലാൽസം​ഗം ചെയ്തുകൊന്ന് കിണറ്റിൽ തള്ളി

കേസ് അന്വേഷണത്തിൽ അലംഭാവം കാട്ടിയതിന് നൗഗാവ് പോലിസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Update: 2020-06-01 14:05 GMT

ഛത്തർപൂർ: നാലു വയസുകാരിയെ ബലാൽസം​ഗം ചെയ്തുകൊന്ന് കിണറ്റിൽ തള്ളി. മധ്യപ്രദേശിലെ നൗഗാവിലാണ് സംഭവം. കഴിഞ്ഞയാഴ്ച്ചയായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. നാല് വയസുകാരിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തതായി പോലീസ് അറിയിച്ചു.

മെയ് 28ന് രാത്രിയാണ് സംഭവം നടന്നതെന്ന് പോലിസ് പറയുന്നു. 29 ന് രാവിലെയാണ് നാല് വയസുകാരിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ പെൺകുട്ടി ലൈംഗികാക്രമണത്തിന് ഇരയായിട്ടുണ്ടെന്നും ഛത്തർപൂർ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപോർട്ട് ചെയ്തത്.

കേസ് അന്വേഷണത്തിൽ അലംഭാവം കാട്ടിയതിന് നൗഗാവ് പോലിസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വിവേക് രാജ് ഉൾപ്പെടെയുള്ള മുതിർന്ന പോലിസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലിസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Similar News