ഡല്‍ഹിയില്‍ വീടിനുള്ളില്‍ തീപ്പിടിത്തം: മൂന്ന് സ്ത്രീകള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

അപകടത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. കാന്ത (75), കിരണ്‍ ശര്‍മ (65), സോമവതി (42) എന്നിവരാണ് മരിച്ചത്. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.

Update: 2019-12-14 18:54 GMT

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ ഷാലിമാര്‍ ബാഘിലെ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. അപകടത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. കാന്ത (75), കിരണ്‍ ശര്‍മ (65), സോമവതി (42) എന്നിവരാണ് മരിച്ചത്. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. മൂന്ന് കുട്ടികളടക്കം ആറുപേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ടെറസിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പോലിസ് അബോധാവസ്ഥയിലായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി.

വൈകീട്ട് ആറ് മണിയോടെയാണ് തീ പടര്‍ന്നതായി അഗ്‌നിശമനസേനയ്ക്ക് വിവരം ലഭിച്ചത്. ആറ് അഗ്‌നിശമനാ യൂനിറ്റുകളെത്തിയാണ് തീയണച്ചത്. മധ്യഡല്‍ഹിക്ക് സമീപം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗ് ഫാക്ടറിക്ക് തീപ്പിടിച്ച് 43 പേര്‍ മരിക്കുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജ്യതലസ്ഥാനത്ത് മറ്റൊരു അപകടമുണ്ടായിരിക്കുന്നത്. 

Tags:    

Similar News