കശ്മീരില്‍ വെടിവയ്പ്: രണ്ടുവയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള പ്രതിഷേധസൂചകമായി കട തുറക്കരുതെന്ന് സായുധര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, മുന്നറിയിപ്പ് ലംഘിച്ചതാണ് വെടിവയ്പിന് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2019-09-07 06:34 GMT

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സായുധരുടെ വെടിവയ്പില്‍ രണ്ടുവയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. സോപാര ബാരാമുള്ളയിലെ സാധാരണക്കാര്‍ക്കു നേരയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരെ സോപാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപോര്‍ട്ട്. പ്രദേശത്തെ പഴക്കച്ചവടക്കാരന്റെ വീടിനു നേരെയാണ് വെടിവയ്പുണ്ടായത്. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള പ്രതിഷേധസൂചകമായി കട തുറക്കരുതെന്ന് സായുധര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, മുന്നറിയിപ്പ് ലംഘിച്ചതാണ് വെടിവയ്പിന് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രദേശവാസികളെ ഭീതിയിലാഴ്ത്താനുള്ള ശ്രമമാണ് വെടിവയ്പിനു കാരണമെന്നാണ് പോലിസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ പറഞ്ഞത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന.






Tags:    

Similar News