ബെഗുസാരായിയില്‍ സിപിഐ പ്രവര്‍ത്തകനെ തട്ടികൊണ്ടുപോയശേഷം അടിച്ചുകൊന്നു

Update: 2019-05-17 18:45 GMT

പട്ന: ബീഹാറിലെ ബെഗുസരായിയില്‍ വൃദ്ധനെ തട്ടിക്കൊണ്ടു പോയശേഷം അടിച്ചുകൊന്നു. ദലിത് കര്‍ഷകനും സിപിഐ പ്രവര്‍ത്തകനുമായ ഫാഗോ താന്തി (65) എന്നയാളെയാണ് തട്ടിക്കൊണ്ടുപോയ ശേഷം അടിച്ചുകൊന്നു. മഹാ​ഗി ഗ്രാമത്തിലെ മതിഹാനി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സംശയം. കനയ്യ കുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഭാഗമായിരുന്ന ഫാഗോ പോളിങ് ദിവസം ബിജെപിയുടെ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളെ ചോദ്യം ചെയ്തിരുന്നുവെന്നും ഇതാണ് അദ്ദേഹത്തെ ലക്ഷ്യമാക്കാന്‍ കാരണമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഫാഗോയെ തട്ടിക്കൊണ്ടു പോയതിന് ശേഷം സിപിഐ നേതൃത്വം പോലിസിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം ബെ​ഗുസാരായിയിലെ റോഡ് സൈഡിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിലാണ് ആക്രമണമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. പോലിസ് എഫ്െഎആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Full View


Similar News