നീലേശ്വരത്തെ പീഡനം; ജിംനേഷ്യം ഉടമ അറസ്റ്റിൽ

കുട്ടിയുടെ പിതാവ് ഉൾപ്പെടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി

Update: 2020-07-24 12:03 GMT

നീലേശ്വരം: തൈക്കടപ്പുറത്തെ പതിനാറുകാരിയെ കർണാടകയിലെ മടിക്കേരിയിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കർണാടക കുടക്‌ സ്വദേശിയും നിലവിൽ കാഞ്ഞങ്ങാട് സൗത്തിൽ‌ താമസക്കാരനുമായ ഷരീഫാണ് അറസ്റ്റിലായത്‌. പടന്നക്കാട്‌ റെയിൽവെ ഓവർ ബ്രിഡ്ജിനു സമീപത്തെ ഗോൾഡൻ ജിംനേഷ്യം ഉടമയാണ് ഷരീഫ്.

മറ്റൊരു പ്രതിയായ പടന്നക്കാട്ടെ ടയർ കടയുടമ പോലിസ്‌ കസ്റ്റഡിയിൽ ഉണ്ടെന്ന സൂചനയുണ്ടെങ്കിലും ഇതുവരെ അറസ്റ്റ്‌ ചെയ്തിട്ടില്ല. ഇതോടെ കുട്ടിയുടെ പിതാവ് ഉൾപ്പെടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. നിലവിൽ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാതാവിനെ അറസ്റ്റ്‌ ചെയ്യുകയാണെങ്കിൽ ‌ മടിക്കേരിയിലെ തെളിവെടുപ്പിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവൂ എന്നാണു വിവരം.

കേസിൽ മുഖ്യ പ്രതി കിന്റൽ മുഹമ്മദ്‌ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്‌. കുട്ടിയുടെ അമ്മാവൻമാർ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ നിലേശ്വരം പോലിസ് പിടികൂടിയത്.

Similar News