ചരക്കു ലോറി സ്‌കൂട്ടറിലിടിച്ചു;തെറിച്ചുവീണ ഇരട്ട സഹോദരങ്ങളുടെ മേൽ മറ്റൊരു ലോറി കയറിയിറങ്ങി ദാരുണാന്ത്യം

സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരാണ് ഇരുവരും. ജോലി ആവശ്യത്തിന് കോയമ്പത്തൂരിലെത്തി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പോലിസ് പറഞ്ഞു.

Update: 2022-04-07 09:31 GMT

കഞ്ചിക്കോട്: ചരക്കു ലോറി സ്‌കൂട്ടറിൽ ഇടിച്ച്‌ തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ദേഹത്ത് മറ്റൊരു ലോറി കയറിയിറങ്ങി ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ ജോൺ (35) എന്നിവർ മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാത ചടയൻകാലായിൽ കഞ്ചിക്കോട് ഐടിഐക്കു സമാപമായിരുന്നു അപകടം.

സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരാണ് ഇരുവരും. ജോലി ആവശ്യത്തിന് കോയമ്പത്തൂരിലെത്തി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പോലിസ് പറഞ്ഞു. സ്‌കൂട്ടർ ദേശീയ പാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇടിച്ച്‌ ഇരുവരും റോഡിലേക്കു തെറിച്ചു വീണു

പിന്നാലെയെത്തിയ, സിമന്റ് മിശ്രിതവുമായി പോയ മറ്റൊരു ലോറി ഇവരുടേ ദേഹത്തുകൂടി കയറി ഇറങ്ങി. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടർന്നു ദേശീയപാതയിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.

Similar News