എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവ്

Update: 2021-12-27 14:04 GMT

തിരുവനന്തപുരം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഒമ്പത് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയ്ക്കും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. കുടപ്പനക്കുന്ന് നാല്മുക്ക് ഏണിക്കര ലെയിനില്‍ സുരേഷിനെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒമ്പത് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ലഭിച്ചാല്‍ പീഡനത്തിനിരയായ പെണ്‍ക്കുട്ടിക്ക് നല്‍ക്കണം.

2015 ഫെബ്രുവരി 16 രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ താഴത്തെ നിലയില്‍ പ്രതിയുടെ ബന്ധുവാണ് താമസിക്കുന്നത്. വൈദ്യുതി ബില്‍ വന്നെങ്കില്‍ വാങ്ങി കൊണ്ട് വരാന്‍ പെണ്‍ക്കുട്ടിയെ താഴത്തെ നിലയിലേക്ക് അയക്കുകയായിരുന്നു. ഈ സമയം പ്രതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പ്രതി മൂകനും ബധിരനുമാണ്. പ്രതി കുട്ടിയെ എടുത്ത് അകത്തുള്ള മുറിയില്‍ കൊണ്ട് പോയി. അവിടെ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി വിട്ടില്ല. തുടര്‍ന്ന് കുട്ടി ബഹളം വെച്ച് പ്രതിയെ തള്ളി മാറ്റിഓടി രക്ഷപ്പെട്ടു.

കുട്ടി അമ്മയോട് വിവരം പറഞ്ഞു. വീട്ടുകാര്‍ ഉടനെ പോലിസില്‍ അറിയിച്ചു. പ്രതിയെ പോലിസ് അറസ്റ്റും ചെയ്തു. പ്രതി സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലിസ് കണ്ടെടുത്ത് ശാസ്ത്രീയ പരിശോധനയക്ക് അയച്ചു. ഈ വസ്ത്രത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. പേരൂര്‍ക്കട എസ്‌ഐയായിരുന്ന വി സൈജുനാഥാണ് കേസ് അന്വേഷിച്ചത്. സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍ക്കണമെന്ന് വിധിയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Tags:    

Similar News