നെടുമങ്ങാട് കരകുളത്ത് തലയ്ക്കടിയേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു

തലയ്ക്കടിച്ച വിജയമോഹനന്‍ നായര്‍ ഇന്നലെ തീകൊളുത്തി മരിച്ചിരുന്നു. സരിത മകളാണെന്ന് അവകാശപ്പെട്ട് നിരന്തരം വിജയമോഹനന്‍ നായരുടെ വീട്ടിലെത്തി ബഹളം വയ്ക്കുമായിരുന്നു.

Update: 2021-08-13 10:15 GMT

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് ഇന്നലെ മണ്‍വെട്ടി കൈകൊണ്ട് തലയ്ക്കടിയേറ്റ യുവതി മരിച്ചു. കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത(40) ആണ് മരിച്ചത്.

ഇന്നലെ വിജയമോഹന്‍ നായരാണ്(64) സരിതയെ മണ്‍വെട്ടി കൈകൊണ്ട് അടിച്ചത്. അടിയേറ്റ ഗുരുതരമായി പരിക്കേറ്റ സരിത തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. തലയ്ക്കടിച്ച ശേഷം വിജയമോഹനന്‍ നായര്‍ സഹോദരന്റെ വീട്ടിലെത്തി ഡീസലൊഴിച്ച് തീകൊളുത്തി മരിച്ചിരുന്നു.

സരിത മകളാണെന്ന് അവകാശപ്പെട്ട് നിരന്തരം വിജയമോഹനന്‍ നായരുടെ വീട്ടിലെത്തി ബഹളം വയ്ക്കുമായിരുന്നു. ഇന്നലെ വീട്ടിലെത്തി ബഹളം വയ്ക്കവെ വിജയമോഹന്‍ മണ്‍വെട്ടിയുടെ കൈക്ക് സരിതയുടെ തലയ്ക്കടിച്ചു. അടിച്ച ശേഷം സഹോദരന്റെ വീട്ടിലെത്തി ഡീസല്‍ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു.

സഹോദരനാണ് സരിതയെ ഇളക്കി വിടുന്നതെന്ന് കരുതിയാണ് വിജയമോഹന്‍ സഹോദരന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.

Tags:    

Similar News