″പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍'' മംഗളത്തിനെതിരെ മമ്ത മോഹന്‍ദാസ്‌

Update: 2016-01-20 06:57 GMT


 

തന്റെ പേരില്‍ കെട്ടിച്ചമച്ച് അഭിമുഖം പ്രസിദ്ധീകരിച്ച മംഗളം ഓണ്‍ലൈനിനെതിരെ നടി മമതമോഹന്‍ദാസ്. "″″പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍'' എന്ന തലക്കെട്ടോടെയാണ് മംഗളം ഓണ്‍ലൈന്‍ മമ്തയുടെ ഇന്റര്‍വ്യൂ എന്ന വ്യാജേന ഫേസ്ബുക്കില്‍ മംഗളം ഓണ്‍ലൈന്‍ കാര്‍ഡ് ചെയ്തിട്ടത്.

ഹൈലൈറ്റ് ചെയ്തുകൊണ്ട് ''ആത്മസുഹൃത്തായ പ്രജിത്ത് വിവാഹശേഷം മാനസികമായി അകന്നു, ദിലീപേട്ടന്‍ ടു കണ്‍ട്രീസ് എനിക്ക് വേണ്ടി മാസങ്ങള്‍ മാറ്റിവച്ചു, ഇനിയൊരു വിവാഹം, സ്‌നേഹിക്കാനറിയാവുന്ന നാട്ടിന്‍പുറത്തുകാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന കാന്‍സര്‍ ഔഷധങ്ങള്‍ പലതും ഒറിജിനല്‍ അല്ല,'' എന്നീ വരികളും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ ഇന്റര്‍വ്യൂ മംഗളം ഓണ്‍ലൈന്‍ എടുത്തിട്ടേയില്ലെന്നും, തന്റെ അഭിമുഖത്തിന്റെ പേരില്‍ ഹൈലൈറ്റ് ചെയ്തിട്ട നാലു പ്രസ്താവനയും തെറ്റും വളച്ചൊടിച്ചതുമാണെന്നും,മാഗസിന്‍ വില്‍ക്കാന്‍ വേണ്ടി എന്തും ചെയ്യുകയാണോയെന്നും മമ്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു. ക്യാന്‍സറിന് അതിജീവിച്ച് വെളളിത്തിരയില്‍ ദിലീപിനൊപ്പമുള്ള ടു കണ്‍ട്രീസിലൂടെ സജീവമയാരിക്കുകയാണ് താരമിപ്പോള്‍.


#mangalamonline Absolutely dramatic crap! And no interviews taken! Out of which all the 4 statements are wrong and misinterpreted. Anythin to sell your magazines huh!

Posted by Mamtha Mohandas on Tuesday, January 19, 2016


Tags:    

Similar News