രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി;38കാരന് വധശിക്ഷ വിധിച്ച് പൂനെ അതിവേഗ കോടതി

ഡിഎന്‍എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചത്

Update: 2022-03-03 08:02 GMT

പൂനെ:രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ കേസില്‍ 38കാരന് വധശിക്ഷ.പൂനെയിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.തട്ടിക്കൊണ്ട് പോകല്‍, ബലാല്‍സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

2021 ഫെബ്രുവരി 15നാണ് കുട്ടിയെ കാണാതായത്. വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത് .കുഞ്ഞിനെ അന്വേഷിച്ച കണ്ടെത്താനാകാതെ വന്നതോടെ വീട്ടുകാര്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു.പോലിസുകാരുടെ അന്വേഷണത്തില് സമീപത്തുള്ള റിക്ഷാ െ്രെഡവറുടെ മൊഴി നിര്‍ണായകമായി. കുഞ്ഞുമായി പോയയാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പോലിസിന് വിശദമാക്കി. ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഡിഎന്‍എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചത്.

Tags:    

Similar News