പച്ചക്കറി മോഷ്ടിച്ചെന്ന്; സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു

മര്‍ദനത്തിനു ശേഷം ഇരുവരെയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. പോലിസ് എത്തിയതിനെത്തുടര്‍ന്നാണ് ആള്‍ക്കൂട്ടം മര്‍ദനം അവസാനിപ്പിച്ചത്.

Update: 2019-09-11 13:52 GMT

റാഞ്ചി: കൃഷിയിടത്തില്‍ നിന്നും പച്ചക്കറി മോഷ്ടിച്ചുവെന്നാരോപിച്ച് സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഇരുവരെയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. ജാര്‍ഖണ്ഡിലെ താക്കൂര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. താക്കൂര്‍ഗാവിലെ ആഴ്ചചന്തയിലെത്തിയതായിരുന്നു സമീപ ഗ്രാമത്തിലെ രണ്ടു യുവതികള്‍. തുടര്‍ന്ന് അവര്‍ പച്ചക്കറികള്‍ വാങ്ങിയ ശേഷം തിരിച്ചുപോയി.എന്നാല്‍ ഇവരുടെ വാഹനം കേടായതോടെ താക്കൂര്‍ഗാവിലെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. പിറ്റേന്ന് തിരിച്ചുപോവാനൊരുങ്ങുമ്പോഴാണ് ഇവരുടെ കയ്യിലുള്ള പച്ചക്കറികള്‍ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ നിന്നും മോഷ്ടിച്ചെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇവരെ തൊട്ടടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും മരത്തില്‍ കെട്ടിയിട്ടു മര്‍ദിക്കുകയുമായിരുന്നു. ബന്ധുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷമായിരുന്നു ഇവരെ ആള്‍ക്കൂട്ടം പിടികൂടിയത്. മര്‍ദനത്തിനു ശേഷം ഇരുവരെയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. പോലിസ് എത്തിയതിനെത്തുടര്‍ന്നാണ് ആള്‍ക്കൂട്ടം മര്‍ദനം അവസാനിപ്പിച്ചത്. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

Similar News