ജമ്മു കശ്മീരില്‍ രണ്ട് സായുധരെ വധിച്ചു

Update: 2022-09-15 06:52 GMT

നൗഗം: ജമ്മു കശ്മീരിലെ നൗഗാമില്‍ സുരക്ഷാ സേനയും സായുധരും ഏറ്റുമുട്ടുന്നു. സംഘര്‍ഷത്തിനിടയില്‍ രണ്ട് സായുധരെ സുരക്ഷാസേന വധിച്ചു.

പുല്‍വാമ സ്വദേശിയായ ഐജാസ് റസൂല്‍ നാസര്‍, ഷാഹിദ് അഹമ്മദ് എന്നിവരാണ് വധിക്കപ്പെട്ടത്.

ഇരുവരും അല്‍ ഖാഈദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദ് പ്രവര്‍ത്തകരാണെന്ന് പോലിസ് അവകാശപ്പെട്ടു.

സെപ്തംബര്‍ രണ്ടിന് പുല്‍വാമ ജില്ലയില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലിസ് പറഞ്ഞു. പുല്‍വാമയിലെ ഉഗര്‍ഗുണ്ട് ന്യൂവ മേഖലയില്‍ വെച്ചാണ് മുനീറുള്‍ ഇസ് ലാം എന്ന തൊഴിലാളിക്ക് വെടിയേറ്റത്.

കഴിഞ്ഞയാഴ്ച അനന്ത്‌നാഗ് ജില്ലയിലെ പോഷ്‌ക്രീരി മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് പേരെ വധിച്ചിരുന്നു. ഡാനിഷ് ഭട്ട് എന്ന കൊക്കബ് ദുരി, ബഷാരത് നബി എന്നിവരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞു.

Tags:    

Similar News