ഉന്നാവിലെ ദലിത് പെണ്‍കുട്ടികളുടെ കൊല: രണ്ടുപേര്‍ അറസ്റ്റില്‍

Update: 2021-02-19 15:14 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റു ചെയ്തു.ഉന്നാവ് സ്വദേശിയായ വിനയ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ലഖ്‌നൌ ഡിജിപി വ്യക്തമാക്കി.


കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള ദലിത് പെണ്‍കുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കേസില്‍ അന്വേഷണം നടത്താന്‍ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശ കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലീസ് വ്യക്തമാക്കിയിരുന്നു.


ആശുപത്രിയിലുള്ള പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, വെന്റിലേറ്റര്‍ സപ്പോര്‍ട്ട് പതുക്കെ കുറച്ച് പെണ്‍കുട്ടിയുടെ ശ്വാസഗതി സാധാരണ ഗതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കാണ്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ വിദഗ്ധസംഘത്തിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിഷാംശമാണ് പെണ്‍കുട്ടികളുടെ മരണകാരണമെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് പേരിലും എങ്ങനെ വിഷാംശം എത്തിയെന്നതില്‍ പോലീസ് വ്യക്തത വരുത്തിയിട്ടില്ല.




Tags:    

Similar News