ആദിവാസി ബാലന്റെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ചു;അമ്മയും രണ്ടാനച്ചനും അറസ്റ്റില്‍

രണ്ടാനച്ഛന്‍ നിരന്തരം ഉപദ്രവിക്കുന്നതായി കുട്ടി പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്

Update: 2022-08-27 09:57 GMT

പാലക്കാട്:അങ്കണവാടില്‍ പോകാന്‍ മടി കാണിച്ചതിന്റെ പേരില്‍ പാലക്കാട് നാല് വയസ്സുള്ള ആദിവാസി ബാലനെ മര്‍ദിക്കുകയും സ്റ്റൗ ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍.കുട്ടിയുടെ അമ്മ രഞ്ജിതയും രണ്ടാനച്ഛന്‍ ഉണ്ണികൃഷ്ണനുമാണ് അറസ്റ്റിലായത്.കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അഗളി പോലിസ് കേസ് എടുത്തത്.

അഗളി ഒസത്തിയൂര്‍ ഊരില്‍ രണ്ട് മക്കളുടെ അമ്മയായ രഞ്ജിത കുറച്ചു കാലങ്ങളായി സുഹൃത്തായ ഉണ്ണികൃഷ്ണനൊപ്പം ഗൂളിക്കടവ് മാര്‍ക്കറ്റ് റോഡില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ഇളയ കുട്ടിയുടെ കാലാണ് സ്റ്റൗവില്‍വച്ചു പൊള്ളിച്ചത്.ആവര്‍ത്തിച്ച് വിലക്കിയിട്ടും കുട്ടി റോഡില്‍ കളിക്കാനിറങ്ങിയതാണ് കാരണമെന്ന് അമ്മ മൊഴി നല്‍കി. അങ്കണവാടിയില്‍ പോകുന്നതിനു പകരം കളിക്കുന്നതിനാണ് കുട്ടിക്ക് താല്‍പര്യമെന്നതും മൊഴിയില്‍ പറഞ്ഞു.രണ്ടാനച്ഛന്‍ നിരന്തരം ഉപദ്രവിക്കുന്നതായി കുട്ടി പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്.കാല്‍പ്പാദത്തിന്റെ അടിഭാഗത്തു പൂര്‍ണമായി പൊള്ളലേറ്റ കുട്ടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.




Tags:    

Similar News