കൊവിഡ് രണ്ടാം തരംഗം കടന്നാക്രമിക്കുന്നത് ഗ്രാമീണ മേഖലയെ

Update: 2021-05-12 17:13 GMT

ന്യൂഡല്‍ഹി: ഒന്നാം തരംഗം പ്രധാനമായും ഇന്ത്യയിലെ വന്‍കിട നഗരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നെങ്കില്‍ ഇത്തവണ ഗ്രാമങ്ങളെയാണ് കടന്നാക്രമിച്ചിരിക്കുന്നത്.

വലിയ നഗരങ്ങളിലെ കൊവിഡ് വ്യാപനം കഴിഞ്ഞ മാസത്തോടെ വലിയ തോതില്‍ കുറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ ഈ ആഴ്ച ഉണ്ടായ കൊവിഡ് കേസുകളില്‍ പകുതിയില്‍ കൂടുതലും ഗ്രാമീണ മേഖലയില്‍ നിന്നായിരുന്നു. കഴിഞ്ഞ മാസം അത് മൂന്നിലൊന്ന് കേസുകള്‍ മാത്രമായിരുന്നു. ഉത്തര്‍പ്രദേശിലെയും മറ്റ് ഗ്രാമീണ മേഖലയ്ക്ക് പ്രാമുഖ്യമുള്ള സംസ്ഥാനങ്ങളിലും മൂന്നില്‍ രണ്ട് കേസും ഗ്രാമീണ മേഖലയിലായിരുന്നു.

രാജ്യത്തെ ഗ്രാമീണ മേഖലയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പല ആശുപത്രിക്കു ചുറ്റും വലിയ ജനക്കൂട്ടമാണ് തങ്ങളുടെ ഉറ്റവരുടെ ജീവനുവേണ്ടി യാചിച്ച് കാത്തിരിക്കുന്നത്.

ഗര്‍ഭിണിയായ സ്ത്രീ അവരുട അസുഖം ബാധിച്ച ഭര്‍ത്താവിനെയും കൊണ്ട് ആശുപത്രിയിലെത്തിയ ബീഹാറില്‍ നിന്നുള്ള ദൃശ്യം നമ്മുടെ ആരോഗ്യമേഖലയുടെ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുത്തും.

ബീഹാറിലെയും യുപിയിലെയും നദികളില്‍ പ്രത്യേകിച്ച് ഗംഗയില്‍ ഗ്രമീണര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഗംഗയിലൊഴുക്കുകയാണ്. പല ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞതുതന്നെ കാരണം. 

കഴിഞ്ഞ ദിവസത്തോടെ രാജ്യതതെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,50,000 കടന്നു. ഇത് സര്‍ക്കാര്‍ കണക്കാണെങ്കില്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ പത്തിരട്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാജ്യത്തെ പലയിടത്തും ഓക്‌സിജന്‍ സമയത്ത് നല്‍കാനാവാത്തതുകൊണ്ടാണ് മരണത്തിന് കീഴടങ്ങിയത്. അത്തരക്കാര്‍ തന്നെ മുന്നൂറിനടുത്തു വരും. റിപോര്‍ട്ട് ചെയ്യപ്പെടാത്തവ പിന്നെയും കാണും.