ഒഡീഷയിലേക്ക് പുറപ്പെട്ട അഞ്ചംഗ കൂടിയേറ്റ തൊഴിലാളികളെ പൊലിസ് പിടികൂടി തിരിച്ചയച്ചു
വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് സ്വന്തം നാടായ ഒഡീഷയിലേക്ക് പോവാൻ നാലു സൈക്കിളുകളിലായി അഞ്ചു പേരടങ്ങുന്ന സംഘം വളാഞ്ചേരിയില്‍ നിന്നും പുറപ്പെട്ടത്.
പെരിന്തല്‍മണ്ണ: വളാഞ്ചേരിയില്‍ നിന്നും സൈക്കിളില്‍ ഒഡീഷയിലേക്ക് പുറപ്പെട്ട അഞ്ചംഗ കുടിയേറ്റ തൊഴിലാളികളെ അങ്ങാടിപ്പുറത്ത് വച്ച് പെരിന്തല്‍മണ്ണ പൊലിസ് പിടികൂടി തിരിച്ചയച്ചു. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് സ്വന്തം നാടായ ഒഡീഷയിലേക്ക് പോവാൻ നാലു സൈക്കിളുകളിലായി അഞ്ചു പേരടങ്ങുന്ന സംഘം വളാഞ്ചേരിയില്‍ നിന്നും പുറപ്പെട്ടത്.
സൈക്കിളിള്‍ കെട്ടിവെച്ച ബാഗുകളുമായി കിലോമീറ്ററുകള്‍ താണ്ടി വരുന്നതിനിടെക്കാണ് അങ്ങാടിപ്പുറം മേല്‍പ്പാലം പരിസരത്തു വെച്ചു പെരിന്തല്‍മണ്ണ വനിതാ എസ്‌ഐ രമാദേവിയും സംഘവും പിടികൂടിയത്. വളാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവരെല്ലാവരും ലോക്ക്ഡൗണ്‍ മൂലം ഹോട്ടല്‍ പൂട്ടിയതോടെ പണിയില്ലാതെ റൂമില്‍ കഴിയുമ്പോഴാണ് വീട്ടുടമയുടെ നിര്‍ദ്ധേശ പ്രകാരം നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയത്. എന്നാല്‍ തങ്ങള്‍ക്ക് പോകാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും കയറി കിടക്കാന്‍ ഇടമില്ലാത്തതിനാലാണ് ഞങ്ങള്‍ സൈക്കിളുമെടുത്ത് നാട്ടിലേക്ക് പോകാന്‍ ഇറങ്ങിതെന്നുമാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് വീട്ടുടമക്ക് ഫോണ്‍ ചെയ്ത് താക്കീദ് നല്‍കിയ പൊലിസ് ഇവരോട് താമസസ്ഥലത്തേക്ക് പോകാന്‍ നിര്‍ദ്ധേശിക്കുകയും ചെയ്തു. പൊലിസിന്റെ നിര്‍ദ്ധേശ പ്രകാരം ഇവര്‍ സൈക്കിളില്‍ വന്ന വഴി വളാഞ്ചേരിയിലേക്ക് തന്നെ തിരിച്ചു.