ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണ: ബിജെപി എംപിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം

ഉത്തര്‍പ്രദേശിലെ ശക്തമായ വോട്ടുബാങ്കാണ് താക്കൂര്‍ സമുദായം. മുഖ്യമന്ത്രി ആദിത്യനാഥും ഇതേ വിഭാഗക്കാരനാണ്.

Update: 2020-10-10 10:34 GMT

ലഖ്‌നൗ: ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്തുണക്കുന്നതിന്റെ പേരില്‍ ബിജെപി എം.പിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം. ഹാഥ്‌റസിലെ ബിജെപി എം.പിയായ രാജ്‌വിര്‍ സിങ് ദിലേറിനെതിരെയാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നത്.

രാജ്‌വിര്‍ ദിലേറും മകളും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം നല്‍കിയിരുന്നു. ദലിത് വിഭാഗത്തില്‍പെട്ട വാല്മീകി സമുദായക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിടിയിലായത് താക്കൂര്‍ സമുദായത്തില്‍ നിന്നുള്ള നാല് പേരാണ്. രാജ്‌വിര്‍ സിങ് ദിലേര്‍ പെണ്‍കുട്ടിയുടെ കടുംബത്തെ പിന്തുണക്കുന്നത് ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷ സമുദായവും സവര്‍ണ വിഭാഗവുമായ താക്കൂര്‍ സമുദായത്തിന്റെ അപ്രീതിക്കു കാരണമാകുമെന്നതിന്റെ പേരിലാണ് പാര്‍ട്ടിയിലെ സവര്‍ണ്ണ എംപിമാര്‍ അദ്ദേഹത്തിനെതിരെ തിരിയുന്നത്. ഉത്തര്‍പ്രദേശിലെ ശക്തമായ വോട്ടുബാങ്കാണ് താക്കൂര്‍ സമുദായം. മുഖ്യമന്ത്രി ആദിത്യനാഥും ഇതേ വിഭാഗക്കാരനാണ്.

Tags:    

Similar News