തെരുവു നായ ശല്യം;വിദ്യാര്‍ഥികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരേ കേസ്

ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവൃത്തി നടത്തിയെന്നാണ് കേസ്

Update: 2022-09-17 05:32 GMT

കാസര്‍കോട്: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പോലിസ് കേസെടുത്തു. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്.

കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്‌റസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷക്കായി ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ബേക്കല്‍ പോലിസാണ് കേസെടുത്തത്.ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവൃത്തി നടത്തിയെന്നാണ് കേസ്. നാഷണല്‍ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റു കൂടിയാണ് സമീര്‍.മദ്‌റസയിലേക്ക് പോകുന്നതിനിടേ ഇയാളുടെ എട്ട് വയസുള്ള മകള്‍ റിഫ സുല്‍ത്താനയേയും മറ്റ് കുട്ടികളേയും കഴിഞ്ഞ ദിവസം തെരുവു നായ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു.മകള്‍ നായയെ പേടിച്ച് മദ്‌റസയില്‍ പോകാന്‍ വിസമ്മതിച്ചതിനാല്‍ കുട്ടികളുടെ ഭയം മാറ്റനാണ് തോക്കെടുത്തതെന്നും, കേസെടുത്തതില്‍ വിഷമമുണ്ടെന്നും സമീര്‍ പറഞ്ഞു.


Tags:    

Similar News