സിദ്ദു ജൂലൈ 23ന് കോണ്‍ഗ്രസ് മേധാവിയായി സ്ഥാനമേല്‍ക്കും

Update: 2021-07-22 03:34 GMT

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയായി നവ്‌ജ്യോദ് സിങ് സിദ്ദു ജൂലൈ 23ന് സ്ഥാനമേല്‍ക്കും.

65 എംഎല്‍എമാര്‍ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സിദ്ദു മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് അയച്ചിട്ടുണ്ട്.

പഞ്ചാബിന്റെ ചാര്‍ജുള്ള എഐസിസി അംഗം ഹരീഷ് റാവത്തിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

സിദ്ദുവിനെ നിയമിക്കാന്‍ തീരുമാനിച്ച വിവരം ഞായറാഴ്ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയും സിദ്ദുവും തമ്മില്‍ ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല.

അമരീന്ദര്‍ സിങ്ങിനോട് പരസ്യമായി ഖേദം പ്രകടിപ്പിച്ചാല്‍ മാത്രമേ കൂടിക്കാഴ്ചക്ക് അനുമതി നല്‍കൂ എന്നാണ് അമരീന്ദറിന്റെ നിലപാട്. അതിനോടുളള പ്രതികരണമാണ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള 62 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത്.

പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഖേദപ്രകടനത്തിന്റെയോ മാപ്പപേക്ഷയുടെയോ കാര്യമില്ലെന്നാണ് സിദ്ദുവിന്റെ നിലപാട്.

സിദ്ദുവിന് പുറമെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്.

Similar News