ഹെയ്ത്തിയില്‍ 17 യുഎസ് മിഷണറിമാരെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി

Update: 2021-10-17 05:33 GMT

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തിയില്‍ തലസ്ഥാന നഗരമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ അമേരിക്കയില്‍ നിന്നുളള 17 ക്രിസ്ത്യന്‍ മിഷണറിമാരെയും കുട്ടികളടക്കം അവരുടെ കുടുംബത്തെയും തട്ടിക്കൊണ്ടുപോയി. ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ഒരു അനാഥാലയത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനിടയിലാണ് സംഭവം നടന്നത്.

വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഒരു ബസില്‍ ആദ്യം ഏതാനും പേരെ ഇറക്കി അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ജന്നിഫര്‍ വെയു പറഞ്ഞു.

ഹെയ്ത്തിയിലെ യുഎസ് എംബസി മാധ്യമപ്രവര്‍ത്തകരുടെ മെയിലുകളോട് പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഹെയ്ത്തി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരു ഉദ്യോഗസ്ഥ പറഞ്ഞു.

ഏത് വിഭാഗത്തില്‍ പെട്ട മിഷണറിമാരാണെന്ന് വാര്‍ത്തയില്‍ വ്യക്തമല്ല. ജൂലൈയില്‍ പ്രസിഡന്റ് ജൊവനെല്‍ മോയിസ് കൊല്ലപ്പെട്ടശേഷമാണ് ഹെയ്ത്തിയില്‍ അക്രമസംഭവങ്ങള്‍ പതിവിനേക്കാള്‍ കൂടിയത്.

ജൂലൈയിലുണ്ടായ ഭൂകമ്പത്തില്‍ 2000 പേര്‍ മരിക്കുകയും ചെയ്തു. 

Tags:    

Similar News