പാകിസ്താന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്

Update: 2026-03-17 05:06 GMT

കാബൂള്‍: തിങ്കളാഴ്ച രാത്രി പാകിസ്താന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രി ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളെ പാക്കിസ്താന്‍ വ്യോമസേനാ യുദ്ധവിമാനങ്ങള്‍ ലക്ഷ്യമാക്കി. റോയിട്ടേഴ്സ് റിപോര്‍ട്ട് പ്രകാരം 400 പേര്‍ കൊല്ലപ്പെടുകയും 250 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദാറുല്‍ അമാന്‍, അര്‍ജന്‍ ഖിമത്ത്, ഖൈര്‍ഖാന, കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായി.

ആക്രമണത്തെ താലിബാന്‍ ശക്തമായി അപലപിച്ചു. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിക്കുകയും പാകിസ്താന്‍ അഫ്ഗാനിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പറയുകയും ചെയ്തു.

അതേസമയം, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സെയ്ദി ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നും പറഞ്ഞു.

Tags: