ബലാല്‍സംഗക്കേസിലെ പ്രതിയെ ഒമ്പത് വര്‍ഷത്തിനുശേഷം മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തു

Update: 2022-10-02 06:33 GMT

പാല്‍ഘര്‍: ഒമ്പത് വര്‍ഷം മുമ്പ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ 29 കാരനെ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാ പോലിസ് അറസ്റ്റ് ചെയ്തു.

പ്രതിയായ സുല്‍ത്താന്‍ എന്ന രാജാ നൂര്‍മുഹമ്മദ് ഷെയ്ഖ് 2013 ഫെബ്രുവരിയിലാണ് 19 കാരിയായ യുവതിയെ മയക്കമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം പല അവസരങ്ങളിലായി ബലാല്‍സംഗം ചെയ്തതെന്ന് മിരാ ഭയന്ദര്‍വസായ് വിരാര്‍ പോലിസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് ബദാഖ് പറഞ്ഞു.

ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇക്കാര്യം ആരെയും അറിയിക്കരുതെന്നും അനുസരിച്ചില്ലെങ്കില്‍ അശ്ലീല വീഡിയോ ക്ലിപ്പ് പരസ്യമാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ അപമാനിച്ചതിനുപുറമെ മര്‍ദ്ദിക്കുകയും ചെയ്തു.

2013 ഏപ്രില്‍ 22ന് യുവതി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.

പാല്‍ഘറിലെ നല്ലസോപാര പോലിസ് ഇയാള്‍ക്കെതിരേ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. ശനിയാഴ്ചയാണ് ഇയാള്‍ പോലിസിന്റെ വലയിലായത്.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ ഉത്തര്‍പ്രദേശിലേക്കും പശ്ചിമബംഗാളിലേക്കും പലായനം ചെയ്തതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. .

Tags:    

Similar News